കേരളത്തിൽ തൊഴിലെടുക്കുന്ന കുടിയേറ്റ തൊഴിലാളികൾ അവരുടെ സ്വന്തം നാടിനേക്കാൾ ഇഷ്ടപ്പെടുന്നു ഈ നാടിനെ. പറയുന്നത് ശ്രാബനി ബാനർജി. കേരളത്തിലെ കുടിയേറ്റ തൊഴിലാളികളെ കുറിച്ചു പഠിക്കാനെത്തിയതാണ് കൊൽക്കത്ത സിറ്റി കോളേജിലെ എക്കണോമിക്സ് അധ്യാപികയായ ശ്രാബനി. രാജ്യത്തെ മറ്റൊരു സംസ്ഥാനവും കുടിയേറ്റ തൊഴിലാളികൾക്ക് ഇത്രയും സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നില്ല. അതിഥി തൊഴിലാളികൾ എന്ന വിശേഷണം തന്നെ ഹൃദ്യമാണ്. അപ്ന ഘർ, ആവാസ് എന്നീ പദ്ധതികൾ മാതൃകാപരം- അവർ അഭിപ്രായപ്പെടുന്നു. എൻറോൾമെൻറ് സംവിധാനം കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അവർ നിർദേശിക്കുന്നു.