ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ, ഭരിക്കുന്നതാര് എന്ന ലളിതമായ ചോദ്യത്തിന് ഭയം അതിസങ്കീർണമായ ഉത്തരം നൽകേണ്ടി വരുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പണമുണ്ടെങ്കിൽ ഏത് വിധേനെയും അതികാരത്തിലേറുക, ഏതു നീചമാർഗ്ഗത്തിലൂടെയും അത് നിലനിർത്തുക എന്നതാണ് ബി ജെ പിയുടെ നയം. രാജ്യസഭയിൽ ഭൂരിപക്ഷം തരപ്പെടുത്തി എതിർ ശബ്ദങ്ങൾ പൂർണമായും ഇല്ലാതാക്കുക എന്നത് തന്നെയാണ് ഈ നയത്തിന് പിന്നിലുള്ള ലക്ഷ്യവും. എന്നാൽ എന്നാൽ കുബുദ്ധിയുടെ മൂർച്ചയിൽ തങ്ങളുടെ ദൃഷ്ടിക്കിരയാവുന്നവർ നിരുപാധികം കീഴടങ്ങുമെന്നുള്ള അമിത് ഷായുടെ അരാഷ്ട്രീയബോധത്തിനു കഴിഞ്ഞ ദിവസം തിരിച്ചടിയേറ്റു. അതെ ഝാർണാദാസ്‌ നാളെകളിൽ ചരിത്രത്താളുകൾ മറിച്ചു നോക്കുമ്പോൾ കാണപ്പെടേണ്ട അധ്യായമാണ്… ആശയറ്റ ഇരുണ്ട കാലത്തും വർഗീയതയ്‌ക്കെതിരെ പോരാടാൻ ചിലർ ഇവിടെയുണ്ടായിരുന്നു എന്ന ചരിത്രം.!