ഇതുപോലൊരു പൊതുതെരഞ്ഞെടുപ്പു വേളയിൽ പ്രധാനമന്ത്രി അംഗരക്ഷകരുടെ വെടിയേറ്റ് വീണതുകണ്ട് ഞെട്ടിയിട്ടുണ്ട് രാജ്യം. 1984 ഒക്ടോബർ 31ന് ഇന്ദിരഗാന്ധി കൊല്ലപ്പെട്ടപ്പോഴായിരുന്നു അത്. തുടർന്ന് അരങേറിയത് സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ വംശഹത്യയിരുന്നു. ഇന്ദിരവധത്തെ മറയാക്കി നടന്ന വംശീയ ഉന്മൂലനത്തെക്കുറിച്ചുള്ള പത്ത് വസ്തുതകൾ. ഒപ്പം ഇന്ത്യയിൽ പ്രധാനമന്തിയായ ഏകവനിതയുടെ കൊലപാതകത്തിനു പിന്നാലെ പൊലിഞ്ഞ ജീവനുകളുടെ ഉത്തരവാദിത്തത്തിൽനിന്ന് കോൺഗ്രസിന് ഒരിക്കലും മോചനമുണ്ടാവില്ല എന്ന ഓർമ്മപെടുത്തലും, കാരണം രാജ്യത്ത് വംശീയകൂട്ടക്കൊലയുടെ മാതൃക സൃഷ്ടിച്ചുകൊടുത്തതിന്റെ പാപഭാരം എന്നും അവരുടെ ചുമലിലുണ്ടാവും.